Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jasprit Bumrah

ലങ്കയെ വിറപ്പിക്കാൻ യോർക്കർ കിംഗ് തിരിച്ചെത്തുന്നു; ഫിറ്റ്നസ് വീണ്ടെടുത്ത് ജസ്പ്രീത് ബുംറ

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ജസ്പ്രീത് ബുംറ ഫിറ്റ്‌നെസ് വീണ്ടെടുത്ത് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരം ബംഗളൂരുവിലെ ബിസിസിഐ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ നടത്തിയ ഫിറ്റ്നസ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയാണ് ടീമിൽ ഇടംനേടിയത്.

ഫിറ്റ്നസ് പരിശോധന വിജയിക്കണമെന്ന വ്യവസ്ഥയോടെയാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് സ്‌ക്വാഡില്‍ താരത്തെ ഉൾപ്പെടുത്തിയിരുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ബുംറ കളിക്കുമെന്നാണ് റിപ്പോർട്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് ബുംറയുടെ തിരിച്ചുവരവ് വലിയ കരുത്താണ് പകരുന്നത്.

ശ്രീലങ്കയ്ക്ക് തൊട്ടുമുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2027-ലെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ പരമ്പരയിലെ വിജയങ്ങൾ നിർണായകമാണ്. നിലവിൽ ശേഷിക്കുന്ന ഒമ്പതുടെസ്റ്റുകളില്‍ ഏഴെണ്ണത്തിലെങ്കിലും വിജയിച്ചാല്‍ മാത്രമെ ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താനാകൂ. ശ്രീലങ്കയിലെ പരമ്പരയ്ക്ക് ശേഷം ഈ വര്‍ഷാവസാനം ന്യൂസിലന്‍ഡിലേക്ക് പര്യടനമുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ നിന്ന് വിശ്രമം അനുവദിച്ചിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജുഡേജയും പരമ്പരയ്ക്കായി ടീമിലേക്ക് തിരിച്ചെത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവരാണ് ടീമിലെ മറ്റ് പേസ് ബൗളർമാർ.

Sports

ഗോഹട്ടി ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച

ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ദിവസത്തെ മത്സരം അവസാനിപ്പിക്കുന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 247 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

25 റൺസുമായി സെനുരൻ മുത്തുസാമിയും ഒരു റണുമായി കൈൽ വെരെയ്നും ആണ് ക്രീസിലുള്ളത്. ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് നിര തകരുകയായിരുന്നു. എയ്ഡൻ മാർക്രവും റയാൻ റിക്കിൾടണും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു.

എയ്ഡൻ മാർക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 38 റൺസെടുത്താണ് മാർക്രം പുറത്തായത്.

തൊട്ടടുത്ത ഓവറിൽ റിക്കിൾട്ടണെ പുറത്താക്കിയ കുൽദീപ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം സമ്മാനിച്ചു. റിക്കിൾടൺ 35 റൺസാണ് എടുത്തത്. പിന്നീട് ക്രീസിൽ ഒന്നിച്ച ട്രിസ്റ്റൺ സ്റ്റബ്സും തെംബ ബാവുമയും മികച്ച രീതിയിൽ ബാറ്റ് വീശി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു.

ടീം സ്കോർ 166ൽ നിൽക്കെ 41 റൺസെടുത്ത ബാവുമ പുറത്തായി. രവീന്ദ്ര ജഡേജയാണ് ബാവുമയെ പവലിയനിലേയ്ക്ക് മടക്കിയത്. ടീം സ്കോർ 187ൽ നിൽക്കെ സ്റ്റബ്സും പുറത്തായി. അർധ സെഞ്ചുറിക്ക് ഒരു റൺ അകലെയാണ് സ്റ്റബ്സ് പുറത്തായത്. കുൽദീപ് യാദവാണ് സ്റ്റബ്സിന്‍റെ വിക്കറ്റ് എടുത്തത്.

ദക്ഷിണാഫ്രിക്കയുടെ സ്കോർ 200 കടന്നതിന് തൊട്ടുപിന്നാലെ അഞ്ചാം വിക്കറ്റും വീണു. 13 റൺസെടുത്ത വിയാൻ മുൾഡറിനെ കുൽദീപ് യാദവ് പുറത്താക്കുകയായിരുന്നു. ടീം സ്കോർ 201 റൺസായിരുന്നു മുൾഡർ പുറത്താകുമ്പോൾ.

പിന്നീട് ഒത്തുച്ചേർന്ന ടോണി ഡി സോർസിയും സെനുരൻ മുത്തുസാമിയും ചേർന്ന് ആറാം വിക്കറ്റിൽ 45 കൂട്ടിച്ചേർത്തു. ടീം സ്കോർ 246ൽ നിൽക്കെ സോർസിസും മടങ്ങി. മുഹമ്മദ് സിറാജാണ് സോർസിയുടെ വിക്കറ്റെടുത്തത്. പിന്നീട് ഒരു റൺ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് നേടാനായത്.

 

Sports

ഷാർദുൾ ഠാക്കൂറിനു പണികിട്ടി; പകരം എത്തുക ഈ ഓൾ റൗണ്ടർ‌...

ബിര്‍മിംഗ്ഹാം: ശുഭ്മാന്‍ ഗില്ലിന്‍റെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റ പരമ്പരയിലെ രണ്ടാം പോരാട്ടത്തിനു ജൂലൈ രണ്ടിനു ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ തുടക്കം. ടീം ഇന്ത്യക്കു ടെസ്റ്റില്‍ ഇതുവരെ ഒരു എഡ്ജും ഇല്ലാത്ത മൈതാനമാണ് എജ്ബാസ്റ്റണ്‍ എന്നതാണ് ചരിത്രം. ഇംഗ്ലണ്ടിന് എതിരായ ലീഡ്‌സ് ടെസ്റ്റില്‍ കൈവിട്ടകളിയിലൂടെ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു.

ഇംഗ്ലണ്ടിനെതിരേ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചെത്തും എന്നാണ് വിവരം. പരിശീലന സെഷനുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് കൃത്യമായ സ്ഥാനം നല്‍കിയായിരുന്നു ഇന്ത്യയുടെ നീക്കം. ലീഡ്‌സില്‍ പേസ് ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് ഇറങ്ങിയ ഷാര്‍ദുള്‍ ഠാക്കൂറിനു പകരമാണ് നിതീഷ് കുമാര്‍ പ്ലേയിംഗ് ഇലവനില്‍ എത്തുക. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറി നേടിയിരുന്നു. ഇതുവരെ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുണ്ട് 22കാരനായ ഈ ബാറ്റിംഗ് ഓള്‍റൗണ്ടര്‍.

അതുപോലെ സ്പിന്നർ കുൽദീപ് യാദവ്, സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പേരുകളും പ്ലേയിംഗ് ഇലവനിൽ ഉണ്ടായേക്കും എന്ന അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ അർഷദീപ് സിംഗ് പ്ലേയിംഗ് ഇലവനിൽ എത്തും എന്നാണ് കരുതപ്പെടുന്നത്.

ലീഡ്‌സ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ നാളെ കളിക്കാന്‍ സാധ്യത ഇല്ലെന്നതാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി. ടീം പരിശീലനത്തില്‍ ബുംറ പങ്കെടുത്തിരുന്നു.

പ്ലേയിംഗ് ഇലവനില്‍ ബുംറ ഉണ്ടാകുമോ എന്നതു സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ ടീം മാനേജ്‌മെന്‍റ് തയാറായില്ല. ഇന്ത്യയുടെ അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ഡോഷെയുടെ വാക്കുകള്‍ ഇങ്ങനെ: ടീം തെരഞ്ഞെടുപ്പില്‍ ബുംറ ഉണ്ടാകും. എന്നാല്‍, മത്സരം കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

Sports

ബുംറയ്ക്കു പകരം ഈ പേസർ കളിക്കും; ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം ഉറപ്പ് ...

ബിർമിംഗ്ഹാം: ലീഡ്‌സ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിൽ കളിക്കാൻ സാധ്യത കുറവ്. ജൂലൈ രണ്ടിന് ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പോരാട്ടം.

ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷനുകളിൽ ജസ്പ്രീത് ബുംറ പങ്കെടുത്തിരുന്നെങ്കിലും രണ്ടാം ടെസ്റ്റിൽ കളിക്കാനുള്ള സാധ്യത ഇല്ല. വർക്ക്‌ലോഡ് പരിഗണിച്ച് അഞ്ച് മത്സര പരന്പരയിലെ മൂന്നു മത്സരങ്ങളിൽ മാത്രമേ ബുംറ കളിക്കുകയുള്ളൂ എന്ന് നേരത്തേ ബിസിസിഐ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്.
ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരം പേസർ അർഷദീപ് സിംഗിനു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള അവസരമാണ് അർഷദീപിനു വന്നുചേർന്നിരിക്കുന്നത്.

പ്ലേയിംഗ് ഇലവനില്‍ ബുംറ ഉണ്ടാകുമോ എന്നതു സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ ടീം മാനേജ്‌മെന്‍റ് തയാറായില്ല. ഇന്ത്യയുടെ അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ഡോഷെയുടെ വാക്കുകള്‍ ഇങ്ങനെ: ടീം തെരഞ്ഞെടുപ്പില്‍ ബുംറ ഉണ്ടാകും. എന്നാല്‍, മത്സരം കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

അതേസമയം, ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചെത്തും എന്നാണ് വിവരം. പരിശീലന സെഷനുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് കൃത്യമായ സ്ഥാനം നല്‍കിയായിരുന്നു ഇന്ത്യയുടെ നീക്കം. ലീഡ്‌സില്‍ പേസ് ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് ഇറങ്ങിയ ഷാര്‍ദുള്‍ ഠാക്കൂറിനു പകരമാണ് നിതീഷ് കുമാര്‍ പ്ലേയിംഗ് ഇലവനില്‍ എത്തുക. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറി നേടിയിരുന്നു.

ഇതുവരെ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുണ്ട് 22കാരനായ ഈ ബാറ്റിംഗ് ഓള്‍റൗണ്ടര്‍. സ്പിന്നർ കുൽദീപ് യാദവ്, സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.

Latest News

Corehub Up